കണ്ണുനീര്‍


ഇല്ലിനി കണ്ണീര്‍
അമ്മേ
പുനര്‍ ജിനിപ്പികൂ
ഇനി ഒരു തേങ്ങലിനായി

കണ്ണിലേക്കു കണ്ണ് എഴുതിയിട്ടും
കണ്ണുനീര്‍ കാണുനില്ല

മരുഭൂമിയം മനസിന്റെ
കണ്ണാടിയോ ഈ കണ്ണുകള്‍ ?

കൊന്ന, കണിക്കൊന്ന


വെയിലേറ്റു വാടാതെ
വേനല്‍ മഴയില്‍ ചിതറാതെ
മൊട്ടായി പൂവായി
പൂക്കുലകളായി...

വാടാതെ തളരാതെ
നാളെ മേടപ്പുലരി പിറക്കും വരെ
നീ വേണം തുണയായി
വേനലിന്‍ വസന്തമേ ...


അരിയും വെള്ളരിയും
നിറപറയും നിലവിളക്കും
മോടി കൂട്ടാന്‍
നീയില്ലെങ്കില്‍ .........
കൊന്നേ കണിക്കൊന്നേ
എനിക്കെന്ത് വിഷു ...?

ആവോളം മഴയില്ല
തന്നലെക്കാന്‍ മരങ്ങളും ഇല്ല
പിണങ്ങി പോയി
മഞ്ഞാടിയും കാറ്റാടിയും
എങ്കിലും
കൊന്നേ കന്നിക്കൊന്നേ
ഈ മേടപ്പുലരിക്കു
നീ തന്നെ വേണം...!!!

പന്ത്











ഏറ്റവും
പരുക്കനായ പ്രതലത്തിലും
നിങ്ങക്കെന്നെ തട്ടാം ........

ഞാനുരുണ്ടുരുണ്ട്
ഓടിക്കൊണ്ടിരിക്കും;
പികി നിങ്ങളും .....

ഓരോരുത്തക്കും എന്നെ അതിത്തി കടത്തണം ..
ഗോ വല കിലുക്കുന്നവ മിടുമിടുക്ക !

എന്നെ തൊഴിച്ചോളൂ
ബുട്ടണിഞ്ഞ കാകളെ
എനിക്കിപ്പോ പെരുത്തിഷ്ടാണ്....

പക്ഷെ പതിവുകളില്ലാതെ ഞാ മുള്ളാണി തിരയുന്നു ;
ഒരു കുറിയവനെങ്കിലും എന്റെ നെഞ്ചു തുളച്ചിരുന്നെങ്കി
കാറ്റു പോയൊരു പന്താകാമായിരുന്നു.....

മരുന്ന്‍

സുന്ദരമായ നിന്റെ മുഖം
മുത്തു തോക്കും പല്ലുക
ഉമിനീ തിപ്പിച്ച നാവ്
മധുരം, വചനങ്ങ.....
ഇനി നീ ഞരങ്ങേണ്ടതില്ല ....;
പഴുത്തടന്ന
മോക്കു ഞാ മരുന്നാകാം ..
ഒളിപ്പിച്ചു വെച്ച ദ്രംഷ്ടക
ഒതുക്കി
വെക്കുമെങ്കി

ഫെമിനിസ് റ്റുകൾ ഉണ്ടാകുന്നത്..





മുറിച്ചിട്ട മുടിയോ
പരുക്ക തുണി സാഞ്ചിയോ എനിക്കില്ല..

ഗൊദാർദും കീസ്ലോസ്കിയും
വാക്കുകളി നിയുകയോ
ഫെസ്റ്റിവെ മുറ്റങ്ങളി
അലസം നടക്കുകയോ ചെയ്യാറില്ല ......

സുഹൃത്തുക്കളുണ്ടെന്നതു നേര്‍ ..;
പക്ഷേ അവരുടെ റാക്കുകുപ്പികളോട്
ഒരിറ്റു നീതി കാട്ടാ
എന്റെ പെ
തൊണ്ടക്കാകാറില്ല !!

കള്ളു ചെന്നാലവ
ജെന്റ
റിൽ കോഷ്യസ് ആകുകയും
'ഫെമിനിസത്യം' മറക്കുകയും ചെയ്യും !

നിലവിലെ പ്രശ്നം
ഇഷ്ടമുള്ളവനൊപ്പം ഉങ്ങുന്നതോ
കൂട്ടുകാരിയെ കെട്ടിപ്പിടിച്ചതോ അല്ല..

അടുക്കളയിെല മിച്ചമുള്ള പാത്രങ്ങ
ഉണങ്ങിക്കിടക്കുന്നു ...

പകുതി ഞാനയാക്കു വെച്ചു ..
അങ്ങിനെ ഞാനും ഒരു ....പരുക്ക തുണി സഞ്ചിയായി !

ഹോട്ട് വാട്ടര്‍ ബാഗ്





അടിവയറ്റിലെ നീറിപ്പുകച്ചിലുനു മേല്‍
നിന്നെ ചേര്‍ത്തു വെച്ചത് ;
അമ്മ ....

തിളപ്പിച്ചതെന്തും,
വേദനകളെ തണുപ്പിക്കുമത്രേ !

ചാമ്പയ്ക്ക നിറമുള്ള എന്റെ കുഞ്ഞു ജലസംഭരണി...

പറഞ്ഞു തരാമോ
എങ്ങിനെ ഞാനിതിനെ മനസ്സില്‍ ചേര്‍ത്തു വെക്കുമെന്ന്‍ ??

ആറാപ്പേ റേയ്‌











മുക്കുറ്റീ നീ,
കൈകൾ കോർക്കുക..

കുഞ്ഞു വിരലുകൾ
മണ്ണിലാഴ്ത്തുക

അവരെത്തിടുമിപ്പോൾ..

തല നുള്ളാൻ
കളം നിറക്കാൻ

നിറം ചേർത്തൊരുപ്പുകൂനകൾ...

അവയിൽ നാം ഉരുകിടുമ്പോൾ

അവർ ചുറ്റും
കൂടി നിൽക്കും...

ആറാപ്പേ റേയ്‌ വിളിക്കും...

ഓടിടാൻ കാൽകളില്ല..
പറന്നിടാൻ ചിറകുമില്ല..

ഉള്ളതീ കൺകൾ മാത്രം..
തുമ്പപ്പൂപ്പേരു മാത്രം...

മൺകൂനകൾ മൂനത്തെണ്ണം..
അരികത്തായ്‌ ഞാൻ കിടപ്പൂ..

മുക്കുറ്റീ..;
അനുജത്തീ നീ,
തല താഴ്ത്തുക
ഒളിച്ചിരിക്ക...

ഘോഷങ്ങൾ..തീർന്നിടട്ടേ..

ഓടിടാൻ കാൽകളില്ല..
പറന്നിടാൻ ചിറകുകളില്ല....

ഉള്ളതീ കൺകൾ മാത്രം..
തുമ്പപ്പൂപ്പേരു മാത്രം...

ഉള്ളതീ കൺകൾ മാത്രം..
തുമ്പപ്പൂപ്പേരു മാത്രം...